Friday, 12 September 2014

aaaaaaaaa


  • celebrity1
  • shopping
  • pizza
  • singapore
  • cheeseburger
  • beach
  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6

Monday, 28 July 2014

thakbeer


Wednesday, 18 September 2013

TEST


Thursday, 16 May 2013

തീ പൊള്ളലേറ്റ് മരിച്ച യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു


കാഞ്ഞങ്ങാട്: ഇരിയ ടൗണിലെ വാടക വീട്ടില്‍ താമസിക്കുന്ന യുവതി തീപൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു. ഇരിയ ലാലൂരിലെ ഓട്ടോ ഡ്രൈവര്‍ ഉദയകുമാറിനെയാണ് പോലീസ് ചോദ്യം ചെയ്തത്. ഉദയകുമാറിന്റെ ഭാര്യ നാന്‍സി(28)യുടെ മരണവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസാണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. അന്വേഷണച്ചുമതല പിന്നീട് ഹൊസ്ദുര്‍ഗ് സി ഐ ബാബു പെരിങ്ങോത്ത് ഏറ്റെടുക്കുകയായിരുന്നു. മെയ് 1 ന് രാത്രി 9 മണിയോടെയാണ് നാന്‍സിക്ക് തീ പൊള്ളലേറ്റത്. നാന്‍സിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഉദയകുമാറിനും പൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരുടെയും നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ ഉദയകുമാറിനെയും നാന്‍സിയെയും ജില്ലാ ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ നാന്‍സിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മെയ് 5 ന് രാത്രിയാണ് നാന്‍സി മരണപ്പെട്ടത്. നാന്‍സിക്ക് പൊള്ളലേല്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്..

മദ്യപിച്ചത് അമ്മ ചോദ്യം ചെയ്തതില്‍ രോഷാകുലനായി മകന്‍ തൂങ്ങി മരിച്ചു


പരപ്പ : മദ്യപിച്ച് വീട്ടിലെത്തിയത് അമ്മ ചോദ്യം ചെയ്യുകയും ഉപദേശിക്കുകയും ചെയ്തതില്‍ രോഷാകുലനായ മകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. പരപ്പ ക്ലായിക്കോട്ട് താമസിക്കുന്ന കാലിച്ചാമരത്ത് ടെലിവിഷന്‍ മെക്കാനിക്ക് കട നടത്തുന്ന എം വി ദീപേഷാണ് (28)ജീവനൊടുക്കിയത്. അവിവാഹിതനാണ്. ഇന്നലെ ദീപേഷ് അമ്മ സരളകുമാരിയുമായി മദ്യപാനത്തെ ചൊല്ലി വഴക്കടിച്ചതായി പറയപ്പെടുന്നു. ഇന്ന് രാവിലെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ദീപേഷിന്റെ മരണത്തോടെ അമ്മ സരളകുമാരി തീര്‍ത്തും അനാഥയായി. സരളകുമാരിയുടെ ഭര്‍ത്താവ് സ്വര്‍ണ്ണപ്പണിക്കാരന്‍ കോട്ടയം പാമ്പാടി സ്വദേശി പി ആര്‍ വിശ്വനാഥന്‍ ഒരുവര്‍ഷം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുണ്ടായിരുന്നത്. മറ്റൊരു മകന്‍ രാജേഷ് നാല് വര്‍ഷം മുമ്പ് കാസര്‍കോട് കമ്പാറില്‍ ചെരുപ്പ് കമ്പനിയില്‍ ജോലി നോക്കവെ ആത്മഹത്യ ചെയ്തിരുന്നു. ഈ മൂന്നുപേരുടെയും മരണത്തോടെ സരളകുമാരി തനിച്ചായി. നേരത്തെ കാസര്‍കോട്ട് വാടക വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ പിന്നീട് പരപ്പ ക്ലായിക്കോട്ടെ വാടക വീട്ടിലേക്ക് മാറുകയായിരുന്നു. ദീപേഷ് മരണപ്പെട്ട വാടക വീടും ആത്മഹത്യയുടെ തുരുത്തായി മാറി. പരപ്പയിലെ വസ്ത്ര വ്യാപാരി മാത്തില്‍ സ്വദേശി ലക്ഷ്മണനും ഭാര്യ ചന്ദ്രികയും ഈ വീട്ടില്‍ വാടകക്ക് താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ വിഷം കഴിച്ച് ജീവനൊടുക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

ലിറ്റിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി


ചിറ്റാരിക്കാല്‍: കണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട ചിറ്റാരിക്കാല്‍ മണ്ഡപത്തെ കാഞ്ഞിരത്തിങ്കല്‍ ഡിറ്റോയുടെ ഭാര്യയും കോട്ടയം മുണ്ടക്കയം സ്വദേശിനിയുമായ ലിറ്റി(27)ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നുച്ചയോടെ നാട്ടിലെത്തിച്ച ലിറ്റിയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും നിരവധിപേര്‍ എത്തിയിരുന്നു. അന്ത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം മണ്ഡപം സെ ന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. മെയ് 13 ന് രാവിലെയാണ് കണ്ണൂര്‍-തളിപ്പറമ്പ് ദേശീയ പാതയില്‍ കല്യാശ്ശേരിക്കടുത്ത കീച്ചേരിക്കുന്ന് ബസ് സ്റ്റോപ്പിന് സമീപം മാരുതി ആള്‍ട്ടോ കാറും ഇന്നോവയും കൂട്ടിയിടിച്ച് ലിറ്റിയും കാര്‍ ഓടിച്ചിരുന്ന ചിറ്റാരിക്കാല്‍ വാണിച്ചേരി ഹൗസിലെ വി ജെ ജോസ് എന്ന വര്‍ക്കിയും മരണപ്പെട്ടത്.

Chittarikkal, Kasaragod, Litty

Tuesday, 14 May 2013

സിരിക്ക് വെല്ലുവിളിയായി ഐഫോണിലേക്ക് ഗൂഗിള്‍ നൗ


ഐഫോണില്‍ ആപ്പിള്‍ അവതരിപ്പിച്ച സിരിക്ക് ബദലായാണ് ഒന്‍പത് മാസം മുമ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ നൗ എത്തിയത്. ഇപ്പോഴിതാ സിരിയുടെ തട്ടകമായ സാക്ഷാല്‍ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് തന്നെ ഗൂഗിള്‍ നൗ എത്തുന്നു. ഐഫോണിലും ഐപാഡിലും ഇനി ഗൂഗിള്‍ നൗവിന്റെ സേവനം ലഭിക്കും.

'ചോദിക്കുംമുമ്പ് ഉത്തരം നല്‍കുന്ന'തെന്ന വിശേഷണമുള്ള സര്‍വീസാണ് ഗൂഗിള്‍ നൗ ( Google Now ). ഇത്രനാളും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ മാത്രമാണ് ഗൂഗിള്‍ നൗ ലഭ്യമായിരുന്നത്.

ഗൂഗിള്‍ നൗ സര്‍വീസ് അതിന്റെ യഥാര്‍ഥ രൂപത്തിലല്ല ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്ക് ചെക്കേറുന്നത്. ഐഫോണിനും ഐപാഡിനുമായുള്ള ഗൂഗിള്‍ സെര്‍ച്ച് ആപിന്റെ പുതിയ വകഭേദത്തിലാണ് ഗൂഗിള്‍ നൗ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ അത് ആപ്പിള്‍ സ്റ്റോറില്‍ ലഭിച്ചു തുടങ്ങി.

ആവശ്യമുള്ള വിവരങ്ങള്‍ ചോദിച്ചാല്‍ പറഞ്ഞു തരുന്ന പേഴ്‌സണല്‍ ഡിജിറ്റല്‍ സഹായിയാണ് സിരി ( Siri ). അതേപോലെ, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ മുതല്‍ ട്രാഫിക് വിവരങ്ങള്‍ വരെ നൊടിയിടയില്‍ എത്തിച്ചു തരുന്ന സര്‍വീസാണ് ഗൂഗിള്‍ നൗ. സിരിക്ക് ബദലാണ് ഗൂഗിള്‍ നൗ എന്ന് ഗൂഗിള്‍ അവകാശപ്പെട്ടിട്ടില്ലെങ്കിലും, സംഗതി അതാണെന്ന് ഉപയോഗിക്കുന്നവര്‍ക്കറിയാം.

ഐഫോണിലും ഐപാഡിലും മുന്‍കൂര്‍ ലോഡ് ചെയ്ത നിലയില്‍ ലഭിക്കുന്ന സിരി, ലോകത്തെ നമ്പര്‍ വണ്‍ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് ഭീഷണിയാണെന്ന് പലരും വിലയിരുത്തിയിട്ടുള്ള സര്‍വീസാണ്. അറിയേണ്ട വിവരങ്ങള്‍ സിരി നല്‍കുമെങ്കില്‍, യൂസര്‍മാര്‍ക്ക് ഗൂഗിളില്‍ പരതേണ്ട ആവശ്യമില്ലല്ലോ.

അതേസമയം, യൂസര്‍ക്ക് ഒരു കാര്യം തിരയാന്‍ ക്വറി ടൈപ്പ് ചെയ്യേണ്ട ആവശ്യം ഗൂഗിള്‍ നൗവിലില്ല. സെര്‍ച്ച് സങ്കേതത്തിന്റെ പരിണാമത്തിലെ അടുത്ത ഘട്ടമാണ് ഗൂഗിള്‍ നൗ എന്ന് ഗൂഗിളിന്റെ മൊബൈലിനായുള്ള സെര്‍ച്ച് ആന്‍ഡ് അസിസ്റ്റ് വൈസ് പ്രസിഡന്റ് ജോഹന്ന റൈറ്റ് പറഞ്ഞു.

വെബ്ബ് സെര്‍ച്ച് മുതല്‍ ജിമെയില്‍, ഗൂഗിള്‍ കലണ്ടര്‍ തുടങ്ങി ഗൂഗിളിന്റെ ഒട്ടേറെ ഓണ്‍ലൈന്‍ സര്‍വീസുകളെ കൂട്ടിയിണക്കിയാണ് ഗൂഗിള്‍ നൗ സങ്കേതം പ്രവര്‍ത്തിക്കുന്നത്. യൂസര്‍ക്ക് പ്രയോജനപ്പെടുന്ന നിര്‍ദേശങ്ങള്‍ നല്‍കാനും ഗൂഗിള്‍ നൗവിനാകും.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ നൗ ആപില്‍ നേരിട്ട് പോയി അതിന്റെ സേവനം തേടാം. എന്നാല്‍, ഐഫോണിലും ഐപാഡിലും ഗൂഗിള്‍ സെര്‍ച്ച് ആപിനുള്ളില്‍ പോയി നോക്കിയാലേ ഗൂഗിള്‍ നൗ കാണൂ.

ഗൂഗിളും ആപ്പിളും തമ്മില്‍ അരങ്ങേറുന്ന കിടമത്സരത്തിന്റെ മുഖ്യവേദി സ്മാര്‍ട്ട്‌ഫോണ്‍ രംഗമാണ്. ഗൂഗിളിന്റെ മാപ്‌സ് സര്‍വീസ് ഐഫോണിലും ഐപാഡിലും ഉപയോഗിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം ആപ്പിള്‍ തീരുമാനിച്ചിരുന്നു. അതിന് പകരം ആപ്പിള്‍ രംഗത്തിറക്കിയ മാപ് സര്‍വീസില്‍ ഒട്ടേറെ പിശകുകള്‍ കടന്നുകൂടിയത് വലിയ വിവാദത്തിന് ഇട നല്‍കിയിരുന്നു.